ന്യൂഡൽഹി : എയർ ഇന്ത്യയ്ക്ക് പിന്നാലെ, ഗോ ഫസ്റ്റ് വിമാനത്തിലും രണ്ട് വിദേശ യാത്രക്കാർ അപമര്യാദയായി പെരുമാറി . ഗോവയിൽ നിന്ന് മുംബൈയിലേക്കുള്ള ഗോ ഫസ്റ്റ് വിമാനത്തിൽ, രണ്ട് വിദേശ യാത്രക്കാർ ക്രൂ അംഗങ്ങളോടാണ് മോശമായി പെരുമാറിയത്. ജനുവരി ആറിന് നടന്ന സംഭവത്തിൽ രണ്ട് യാത്രക്കാരെയും ഗോ ഫസ്റ്റ് വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി കമ്പനി വക്താവ് പറഞ്ഞു.
മറ്റ് യാത്രക്കാരോടും ഇവർ മോശമായി പെരുമാറിയതായി ആരോപണമുണ്ട്. ഗോവയിൽ നിന്ന് മുംബൈയിലേക്കുള്ള ജി-372 വിമാനത്തിലാണ് സംഹവം. . രണ്ട് യാത്രക്കാരും ഫ്ലൈറ്റ് അറ്റൻഡന്റുമാരോട് അപമര്യാദയായി സംസാരിക്കുകയും മറ്റ് യാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്തു,” ഗോ ഫസ്റ്റ് വക്താവ് പറഞ്ഞു. സംഭവം ചുമതലയുള്ള പൈലറ്റിനെ അറിയിച്ചപ്പോൾ അദ്ദേഹം ഉടൻ തന്നെ രണ്ട് വിദേശികളെ വിമാനത്തിൽ നിന്ന് ഇറക്കി വിമാനത്താവള സുരക്ഷാ ഏജൻസിക്ക് കൈമാറി.
വിമാനത്തിന്റെ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാലാണ് ഇവരെ ഇറക്കിയത്. തുടർനടപടികൾക്കായി ഇക്കാര്യം ഡിജിസിഎയെ അറിയിച്ചിട്ടുണ്ടെന്ന് ഗോ ഫസ്റ്റ് വക്താവ് പറഞ്ഞു. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ മേൽ യാത്രക്കാരനായ ശങ്കർ മിശ്ര മൂത്രമൊഴിച്ചതായി ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎയും കേന്ദ്ര മന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിയായ യാത്രക്കാരൻ ശങ്കർ മിശ്രയെ ഡൽഹി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു
Discussion about this post