കൊച്ചി : ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണുവിനും കുടുംബത്തിനുമുണ്ടായ വാഹനാപകടത്തിൽ ദുരൂഹത. കൊച്ചി ബിനാലെ കഴിഞ്ഞ് ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ഡോക്ടര്‍ വി വേണുവും കുടുംബവും. ഭാര്യ ശാരദാ മുരളീധരനെ കൂടാതെ മകന് ശബരി, കുടുംബ സുഹൃത്തുക്കളായ പ്രണവ് ,സൗരവ് , കാര്‍ ഡ്രൈവർ അഭിലാഷ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. രാത്രി 12.30ഓടെ കായംകുളം കോറ്റുകുളങ്ങര ദേശീയ പാതയില്‍ വെച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വേണുവിന്റെ മുഖത്തും വയറിനും സാരമായ പരിക്കേറ്റു. ഇതിന് പുറമേ ആന്തരിക രക്തസ്രാവമുണ്ട്. മറ്റുള്ളവര്‍ക്കും പരിക്കേറ്റെങ്കിലും സാരമുള്ളതല്ല.
ഈ അപകടത്തിനു കാരണം ഡ്രൈവർ ഉറങ്ങി പോയതിനാലാകാമെന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ചില സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ചകേസില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു. ജനുവരി 15-ാം തീയതിക്കുള്ളില്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പ് നല്കി. സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പൊതുമുതല്‍ നശിപ്പിച്ച സംഭവം ഗൗരവമുള്ളതാണെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍.
ഡിസംബർ അവസാന വാരമാണ് വി വേണു ഇത്തരമൊരു സത്യവാങ്മൂലം നൽകിയത് . എന്നാൽ ഇത് നൽകി രണ്ട് വാരം പിന്നിടും മുൻപാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ നിരോധിത സംഘടനയ്ക്ക് പങ്കുണ്ടോയെന്ന സംശയവും ശക്തമാകുകയാണ്.
Discussion about this post