ബംഗലൂരു: 54 യാത്രക്കാരെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് വിമാനം പറന്നുയർന്നതായി പരാതി. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. വിമാനക്കമ്പനികളുടെ അനാസ്ഥയ്ക്കെതിരെ ട്വിറ്ററിൽ പോസ്റ്റിട്ടാണ് യാത്രക്കാർ തങ്ങളുടെ രോഷം പ്രകടിപ്പിച്ചത്.
തിങ്കളാഴ്ച രാവിലെ 6.30ന് കെംപെഗൗഡ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള ജി8 116 വിമാനം പുറപ്പെടേണ്ടതായിരുന്നു. 50 യാത്രക്കാർ വിമാനത്തിൽ കയറി . 54 യാത്രക്കാർ വിമാനത്താവളത്തിൽ നടപടികൾ പൂർത്തീകരിക്കുകയായിരുന്നു. എന്നാൽ ഇവർ വിമാനത്തിൽ കയറാൻ വരുന്നതിന് മുമ്പ് വിമാനം പറന്നുയരുകയായിരുന്നു. എയർലൈൻ ജീവനക്കാർ യാത്രക്കാരോട് അവഗണന കാണിക്കുന്നതിൽ അമർഷം പ്രകടിപ്പിച്ചാണ് യാത്രക്കാരുടെ ട്വീറ്റ്.
5.30ന് ഞങ്ങൾ ബസിൽ കയറി. എന്നാൽ, ബസ് ഡ്രൈവർ ഞങ്ങളെ കൃത്യസമയത്ത് വിമാനത്തിൽ എത്തിച്ചില്ല. ഇതുമൂലം വിമാനത്താവളം തന്നെ നരകതുല്യമായി. ഇത് അശ്രദ്ധയാണെന്ന് യാത്രക്കാർ ആരോപിച്ചു. എയർപോർട്ടിൽ വച്ച് വിമാനക്കമ്പനികൾക്കെതിരെ യാത്രക്കാർ രോഷം പ്രകടിപ്പിച്ചതിന് പുറമെ ഡിജിസിഎയെയും ടാഗ് ചെയ്താണ് പലരും ട്വീറ്റ് ചെയ്തത്.
Discussion about this post