ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എം.പി. കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള എം.പി. സന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം പദയാത്രയില്‍ നടക്കവെ ഹൃദയമിടിപ്പ് വര്‍ധിച്ചതിനെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഫഗ്വാരയിലെ വിര്‍ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
ഇതിന് പിന്നാലെ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നിർത്തിവെച്ചു. ഇന്ന് ലുധിയാനയിലെ ലഡോവൽ ടോൾ പ്ലാസയിൽ നിന്ന് ഫഗ്വാരയിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടയിലാണ് സംഭവം. 76 കാരനായ സന്തോഖ് രാഹുലിനൊപ്പം കുറച്ച് ദൂരെ നടന്നുപോകുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
1978ൽ പഞ്ചാബ് യൂത്ത് കോൺഗ്രസ് നേതാവായിട്ടാണ് സന്തോഖ് സിംഗ് തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. 1978 മുതൽ 1982 വരെ പഞ്ചാബ് യൂത്ത് കോൺഗ്രസിന്റെ സീനിയർ വൈസ് പ്രസിഡന്റായിരുന്നു. 1987 മുതൽ 1995 വരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി വില്ലേജ് പ്രസിഡന്റായി. 1992 മുതൽ 1995 വരെ, ഗ്രാമവികസനത്തിന്റെയും പഞ്ചായത്തുകളുടെയും ചുമതലയുള്ള , വൈദ്യുതി വകുപ്പിന്റെ പ്രിൻസിപ്പൽ പാർലമെന്ററി സെക്രട്ടറിയായി. പിന്നീട് പഞ്ചാബ് സർക്കാരിൽ ആരോഗ്യ കുടുംബക്ഷേമം, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു.
Discussion about this post