ആലപ്പുഴ: സിപിഎം അംഗമായിരുന്ന എ പി സോണയ്ക്കെതിരായ ആരോപണം സ്ഥിരീകരിക്കാൻ നേതാക്കന്മാർ ഒരുമിച്ചിരുന്ന് നഗ്ന ദൃശ്യങ്ങൾ കണ്ട സംഭവം വിവാദമാകുന്നു.
സഹപ്രവർത്തകരായ യുവതികളുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചെന്ന പരാതിയിൽ സി പി എം ആലപ്പുഴ സൗത്ത് ഏരിയ സെന്റർ അംഗമായിരുന്ന എ പി സോണയ്ക്കെതിരായ ആരോപണം സ്ഥിരീകരിക്കാനാണ് നേതാക്കന്മാർ ഒരുമിച്ചിരുന്ന് നഗ്നദൃശ്യങ്ങൾ കണ്ടത് . ജില്ലാ കമ്മിറ്റി ഓഫീസിൽ സജ്ജീകരിച്ച സ്റ്റുഡിയോയിൽ നേതാക്കൾ ഒരുമിച്ചിരുച്ചാണ് യുവതികളുടെ ദൃശ്യങ്ങൾ കണ്ടത്. ഇത് ശരിയല്ലെന്നും മര്യാദകേടാണെന്നും ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
ആരോപണത്തെക്കുറിച്ച് പാർട്ടി കമ്മീഷൺ അന്വേഷിച്ചിരുന്നു . ഇതിനിടെ ശേഖരിച്ച പെൻഡ്രൈവിലെ ദൃശ്യങ്ങളാണ് ഇവർ കണ്ടത്. സോണ പകർത്തിയ ദൃശ്യങ്ങളിൽ സിപിഎമ്മുകാരായ സ്ത്രീകളുമുണ്ട്. അതുകൊണ്ട് തന്നെ ആ സ്ത്രീകൾ ഈ നേതാക്കന്മാരെ എങ്ങനെ അഭിമുഖീകരിക്കുമെന്നും ചോദ്യം ഉയരുന്നു.
പെൻഡ്രൈവിൽ ഉള്ള ദൃശ്യങ്ങൾ പുറത്തുപോയേക്കാമെന്ന ആശങ്കയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. വീഡിയോകളിൽ പലതും പാർട്ടി ഓഫീസുകളിൽ വച്ചാണ് മൊബൈലിൽ പകർത്തിയതെന്ന് പശ്ചാത്തല ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. പാർട്ടിയുടെ വനിതാസംഘടനയിലെ നേതാക്കളുടേതുൾപ്പെടെയുള്ള ദൃശ്യങ്ങൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
സോണയ്ക്കെതിരായ ആരോപണം ഉയർന്നപ്പോൾ ഇത്തരത്തിലുള്ള ദൃശ്യങ്ങൾ ഉണ്ടോ എന്ന് ചിലർ സംശയം ഉന്നയിച്ചു. ഇതിനെത്തുടർന്നാണ് ദൃശ്യങ്ങൾ പരിശോധിക്കാമെന്ന നിർദ്ദേശം ഉയർന്നത്. അശ്ലീല വീഡിയോ പകർത്തിയതിനെപ്പറ്റി പരാതിയില്ലെന്നതിനാൽ സംഭവത്തിൽ പൊലീസ് ഇടപെട്ടിട്ടില്ല. ഗുരുതരമായ കുറ്റം ചെയ്തു എന്ന് വ്യക്തമായതിനാൽ പാർട്ടിയുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും നിന്ന് സോണയെ മാറ്റാൻ പാർട്ടി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.
Discussion about this post