ഹത്രാസ് കലാപ ഗൂഡാലോചന കേസിൽ ജാമ്യത്തിലിറങ്ങിയ സിദ്ദിഖ് കാപ്പൻ തനിനിറം കാട്ടിത്തുടങ്ങി.
ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്ന തരത്തിൽ സാക്ഷികളെ ഭീഷണിപ്പെടുത്തുന്ന പരാമർശങ്ങളുമായാണ് കാപ്പൻ്റെ മാധ്യമ അഭിമുഖങ്ങൾ.
സിദ്ദിഖ് കാപ്പനെതിരെ മൊഴി നൽകിയ ഇൻഡസ് സ്ക്രോൾ എഡിറ്റർ ജി.ശ്രീ ദത്തനെതിരെ മക്ബൂബ് മീഡിയയിൽ നൽകിയ അഭിമുഖമാണ് വിവാദമാകുന്നത്.
സിദ്ദിഖ് കാപ്പൻ അറസ്റ്റിലാകുന്നതിന് ഏഴു മാസം മുൻപ് ഇൻഡസ് സ്ക്രോളിൽ സിദ്ദിഖ് കാപ്പനെ കുറിച്ചു വന്ന വാർത്തയും കാപ്പൻ അറസ്റ്റിലായ ശേഷം ശ്രീ ദത്തൻ യുപി പൊലീസിനു നൽകിയ മൊഴിയുമാണ് കാപ്പനെ 28 മാസം ജയിലിലാക്കിയതെന്നാണ് കാപ്പൻ്റെ അഭിമുഖത്തിൽ ആരോപിക്കുന്നത്.
ഹത്രാസ് യാത്രയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ കാരണം തൻ്റെ ഒപ്പമുണ്ടായിരുന്ന ക്യാംപസ് ഫ്രണ്ട് ദേശീയ ട്രഷറർ അതി കുർ റഹ്മാൻ ആണെന്നും കാപ്പൻ പഴിചാരുന്നു. മുസഫർ നഗർ കലാപ കേസിൽ പ്രതിയായ അതി കുർ റഹ്മാൻ ഹ ത്രാസിലേക്ക് എത്തുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നതായും അഭിമുഖത്തിൽ കാപ്പൻ വെളിപ്പെടുത്തി.
മഥുര ടോൾ പ്ലാസയിൽ വാഹന പരിശോധന നടത്തിയ പൊലീസ് സംഘത്തിൻ്റെ പക്കൽ അതി കുർ റഹ്മാൻ്റെ ഫോട്ടോ ഉണ്ടായിരുന്നെന്നും അയാളെ തിരിച്ചറിഞ്ഞതിനാലാണ് പൊലീസ് തങ്ങളെ കസ്റ്റഡിയിലെടുത്തതെന്നും കാപ്പൻ പറഞ്ഞു.
Discussion about this post