കാസര്‍കോട്: ഹയര്‍ സെക്കണ്ടറി പ്രവേശനത്തിന് പത്ത് ശതമാനം മുന്നോക്ക സംവരണം അനുവദിച്ചതിനെതിരെ വര്‍ഗ്ഗീയ പ്രചാരണവുമായി മുസ്ലിം മതമൗലികവാദികള്‍. മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് പത്ത് ശതമാനം സംവരണം നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് ഇത് ബാധകമാക്കി. ഇതിനെതിരെ ക്യാംപസ് ഫ്രണ്ട് എന്ന സംഘടനയാണ് രംഗത്തുവന്നത്. ഉത്തരവിന്റെ കോപ്പി കത്തിച്ചാണ് പ്രചാരണം. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് എതിരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വര്‍ഗ്ഗീയ നിറം കലര്‍ത്തിയാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. നിലവിലുള്ള സംവരണത്തെ ബാധിക്കാത്ത തരത്തിലാണ് കേന്ദ്രം പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്. സുപ്രീം കോടതിയും ഇത് ശരിവെച്ചു. ഇത് മറച്ചുവെച്ച്, മറ്റ് വിഭാഗങ്ങളുടെ അവകാശം കവരുന്നുവെന്ന പ്രചാരണമാണ് നടക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തി കലാപത്തിന് ശ്രമീക്കുകയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
നേരത്തെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ പത്തു ശതമാനം സാമ്പത്തിക സംവരണം അനുവദിച്ച് ഉത്തരവിറക്കിയെങ്കിലും കേരളത്തില്‍ നടപ്പാക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് കുറ്റപ്പെടുത്തി എന്‍എസ്എസ് രംഗത്തുവന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നെങ്കിലും പിഎസ്സി നിയമനങ്ങള്‍ക്കു ഇത് ബാധകമാക്കിയിട്ടില്ല. ഉത്തരവ് ഇറങ്ങി 6 മാസത്തിനു ശേഷവും ചട്ടത്തില്‍ ഭേദഗതി വരുത്താത്തത് അലംഭാവവും ആ വിഭാഗത്തോടുള്ള അവഗണനയുമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
മുന്നാക്ക വിഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി മറ്റു വിഭാഗക്കാര്‍ക്ക് കമ്യൂണിറ്റി മെറിറ്റ് 20 ശതമാനമായി വര്‍ധിപ്പിച്ചു. മുന്നാക്ക വിഭാഗത്തിന് ഇതു നല്‍കിയിട്ടുമില്ല. ഇതിനു പുറമേയാണ് മുന്നാക്ക വിഭാഗം നടത്തുന്ന സ്കൂളുകളില്‍ 10 ശതമാനം സാമ്പത്തിക സംവരണം നിഷേധിച്ച് പുതിയ ഉത്തരവും ഇറക്കിയിരിക്കുന്നത്. എയ്ഡഡ് മേഖലയിലുള്ള കോളജുകള്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നിഷേധിച്ചിരിക്കുകയാണ്. മുന്നാക്ക വിഭാഗങ്ങള്‍ക്കു ഗുണകരമായ ഒരു നടപടിയും ഈ സര്‍ക്കാര്‍ ഇന്നേവരെ സ്വീകരിച്ചിട്ടില്ല. ഈ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
Discussion about this post