ന്യൂഡല്‍ഹി: മലയാള മാധ്യമങ്ങളിലെ ഇസ്ലാമിക തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം പുതിയ വാര്‍ത്തയല്ല. മുസ്ലിം തീവ്രവാദ സംഘടനകളുടെ ഇരവാദ അജണ്ടയും വിദ്വേഷ പ്രചാരണവും മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഏറ്റെടുത്തത് കേരളം കണ്ടതാണ്. ഇടത് അനുഭാവികളെന്ന നിലയിലാണ് മതമൗലികവാദികള്‍ മാധ്യമങ്ങളില്‍ സ്ഥാനമുറപ്പിക്കുന്നത്. സിപിഎമ്മിന്റെ ഉള്‍പ്പെടെ സൈബര്‍ പോരാളികളായി പെരുമാറുന്ന പലരും ഇസ്ലാമിസ്റ്റുകളുടെ പ്രചാരണം ആവേശപൂര്‍വ്വം ഏറ്റെടുക്കുന്നത് യാദൃശ്ചികമല്ല. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത ഇടങ്ങളില്‍ ആളുകളെ വിലക്കെടുക്കുന്നതും തീവ്രവാദ സംഘടനകളുടെ പതിവാണ്.
സിദ്ദിഖ് കാപ്പനെന്ന മലയാളി മാധ്യമ പ്രവര്‍ത്തകനെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത വിഷയം മാധ്യമങ്ങളിലെ ജിഹാദിവത്കരണത്തെ വീണ്ടും തുറന്നുകാട്ടുന്നതാണ്. പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യുജെ) ഡല്‍ഹി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ്. അതേ സമയം ഡല്‍ഹിയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറിയും. ഹത്രാസിലേക്ക് പോയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പവും. ഇവരും അറസ്റ്റിലായിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പോയതെങ്കില്‍ എന്തിനാണ് പോപ്പുലര്‍ ഫ്രണ്ടുകാരെ ഒപ്പം കൂട്ടിയത്?. മാധ്യമ പ്രവര്‍ത്തനത്തിനല്ല, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനത്തിനാണ് യാത്രയെന്ന് വ്യക്തം. മതതീവ്രവാദ പ്രവര്‍ത്തനത്തിനുള്ള മറ മാത്രമാണ് മാധ്യമ പ്രവര്‍ത്തനം.
മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് യോഗിയുടെ പോലീസ് ഫാസിസം കാണിക്കുകയാണെന്ന് കെയുഡബ്ല്യുജെ വിലപിക്കുന്നു. സിദ്ദിഖിനെ ഉടന്‍ മോചിപ്പിക്കണമെന്ന് അവര്‍ യോഗിക്കും പിണറായിക്കും കത്തും അയച്ചു. മതതീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകര്‍ക്കൊപ്പം കലാപത്തിന് പോയതിന് മാധ്യമ പ്രവര്‍ത്തനത്തിന്റെ പരിരക്ഷ ആവശ്യപ്പെടുന്നത് എന്തടിസ്ഥാനത്തിലാണ്. മാധ്യമ പ്രവര്‍ത്തനത്തെ ദുരുപയോഗം ചെയ്തതിന് സിദ്ദിഖിനെ പുറത്താക്കുകയാണ് കെയുഡബ്ല്യുജെ ചെയ്യേണ്ടത്. അവര്‍ അത് ചെയ്യില്ലെന്നും ഉറപ്പുണ്ട്. കാരണം പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വന്തക്കാരനാണ് എന്നറിഞ്ഞ് തന്നെയാണ് സിദ്ദിഖിനെ സംഘടനയുടെ ഭാരവാഹിയാക്കിയത്.
പ്രശാന്ത് രഘുവംശം (ഏഷ്യാനെറ്റ്), എം.പ്രശാന്ത് (ദേശാഭിമാനി), പി.കെ. മണികണ്ഠന് (മാതൃഭൂമി), പ്രസൂണ്‍ കണ്ടത്ത് (കേരള കൗമുദി) തുടങ്ങിയവരാണ് സിദ്ദിഖിനെ പത്ര പ്രവര്‍ത്തക യൂണിയന്റെ സെക്രട്ടറിയാക്കിയത്. നേരത്തെ ഇവര്‍ ഭാരവാഹികളായുള്ള സമിതിയാണ് ഉണ്ടായിരുന്നത്. ഈ സമിതിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്കിയ 25 ലക്ഷം രൂപയില്‍ തിരിമറി നടത്തിയെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകര്‍ രണ്ട് ചേരികളായി തിരിഞ്ഞു. ഇതിനിടെ വിഷയം ഹൈക്കോടതിയിലുമെത്തി. ഇതോടെ നിയമനടപടി ഭയന്ന് തല്ക്കാലം മാറിനില്ക്കാന് ഇവര്‍ തീരുമാനിക്കുകയായിരുന്നു. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ കുത്തിനിറച്ച നിഴല്‍ സമിതിയുണ്ടാക്കിയാണ് ഇവര്‍ പിന്‍വലിഞ്ഞത്. ഈ സമിതിയുടെ സെക്രട്ടറിയായി തീരുമാനിച്ചത് പോപ്പുലര്‍ ഫ്രണ്ടുകാരനായ സിദ്ദിഖ് കാപ്പനെയും!!.
പോപ്പുലര്‍ ഫ്രണ്ട് മുഖപത്രമായ തേജസ്സിന്റെ ലേഖകനായിരുന്നു സിദ്ദിഖ്. നോട്ട് റദ്ദാക്കലിന് പിന്നാലെ തേജസ് പൂട്ടിയപ്പോള്‍ തത്സമയം സായാഹ്ന പത്രത്തിന്റെ ലേഖകനായി. ഇപ്പോള്‍ ഇടത്-ഇസ്ലാമിസ്റ്റ് അജണ്ടകള്‍ പ്രചരിപ്പിക്കുന്ന അഴിമുഖം ഓണ്‍ലൈന്‍ പോര്ട്ടലിനൊപ്പമാണ്. ഡല്‍ഹിയില്‍ നിരവധി പേരെടുത്ത മുതിര്‍ന്ന മാധ്യമ പ്രവര്ത്തകരുള്ളപ്പോഴാണ് ശരാശരി നിലവാരം പോലുമില്ലാത്ത സിദ്ദിഖിനെ സംഘടനയുടെ പ്രധാന ഭാരവാഹികളില്‍ ഒരാളാക്കിയത്. ഇതില്‍ അന്നുതന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. വ്യക്തമായ വിശദീകരണം നല്കാന് സാധിച്ചതുമില്ല.
Discussion about this post