ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കൊപ്പം ഹത്രാസില്‍ കലാപത്തിന് പദ്ധതിയിട്ട മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ അറസ്റ്റിന് പിന്നാലെ ഡല്‍ഹിയിലെ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍. ഡല്‍ഹി കേന്ദ്രീകരിച്ച് മലയാളം-ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇടത്-മുസ്ലിം പശ്ചാത്തലമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ചിലര്‍ക്ക് തീവ്രവാദ സംഘങ്ങളുമായും അര്‍ബന്‍ നക്സലുകളുമായും അടുത്ത ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തനത്തിന്റെ സൗകര്യമുപയോഗിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയതായും രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നു. താനുമായി ബന്ധം പുലര്‍ത്തുന്ന ഇത്തരത്തിലുള്ളവരെക്കുറിച്ച് സിദ്ദിഖും യുപി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഏതാനും മാധ്യമ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതായാണ് വിവരം.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറിയും പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യുജെ) ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദിഖ് മാസങ്ങളായി നിരീക്ഷണത്തിലായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജാമിയ മിലിയയിലും ജെഎന്‍യുവിലും ഷഹീന്‍ബാഗിലും അരങ്ങേറിയ പ്രതിഷേധങ്ങളിലും വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിലും ഇയാള്‍ പങ്കു വഹിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം നല്കിയ സിഎഎ സമരങ്ങളിലെ ഇടപെടലുകളാണ് മലയാളി മാധ്യമ പ്രവര്‍ത്തകരെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നോട്ടമിടാന്‍ കാരണമായത്.
ജാമിയയിലും ജെഎന്‍യുവിലും ഉള്‍പ്പെടെ മലയാളി വിദ്യാര്‍ത്ഥികളാണ് സമരത്തിന് നേതൃത്വം നല്‍കിയത്. ജാമിയ സമരത്തിന്റെ പോസ്റ്റര്‍ ഗേളായ ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകയുടെ ഭര്‍ത്താവ് മലയാളിയായ മാധ്യമ പ്രവര്‍ത്തകനാണ്. ഭാര്യയെ പ്രശസ്തനാക്കാന്‍, മുഖ്യധാരാ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ബന്ധങ്ങളുള്ള ഇയാള്‍ മറ്റ് മാധ്യമ പ്രവര്‍ത്തകരെയും ഉപയോഗിച്ചു. ജാമിയയില്‍ പോലീസ് വെടിവെപ്പില്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി ഇയാള്‍ മാധ്യമ പ്രവര്‍ത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ വ്യാജ പ്രചാരണം നടത്തിയിരുന്നു. ഏതാനും മാധ്യമങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്ത നല്‍കുകയും കേരളത്തില്‍ മയ്യിത്ത് നിസ്കാരം നടക്കുകയും ചെയ്തു. കേരളത്തില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിത പ്രവര്‍ത്തനമായിരുന്നു ഇതെന്നാണ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നത്.
ജാമിയയിലെ സമരത്തിലെ ആസൂത്രണത്തില്‍ ഒരു മുസ്ലിം മതമൗലികവാദ സംഘടനയുടെ പത്രത്തിലെ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ മുസ്ലിം ഇതര സമുദായത്തിലുള്ളതാണ്. മാനേജ്മെന്റിന്റെ പ്രീതി പിടിച്ചുപറ്റാനായിരുന്നു ഇയാള്‍ ഇടപെട്ടത്. ഷഹീന്‍ബാഗ് സമരവും ഇതിന് പിന്നാലെ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപവും മുസ്ലിം വികാരമുയര്‍ത്തുന്ന തരത്തിലാണ് മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് രണ്ട് മലയാളം ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ വിവാദ റിപ്പോര്‍ട്ടിംഗ് നടത്തിയ ഒരാള്‍ വിവാഹത്തിന് ശേഷം മതമൗലികവാദ നിലപാടുള്ളവരുമായി ബന്ധം പുലര്‍ത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കലാപത്തില്‍ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുള്ള മാധ്യമ പ്രവര്‍ത്തകരുണ്ട്. ഇതിലെ അഡ്മിനുകളുമായി സജീവ ബന്ധം പുലര്ത്തിയവരുമുണ്ട്.
ഇടത്-മുസ്ലിം തീവ്രവാദ വിഭാഗങ്ങള്‍ നേതൃത്വം നല്കുന്ന മനുഷ്യാവകാശ, വസ്തുതാന്വേഷണ സംഘങ്ങളില്‍ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ അംഗങ്ങളാണ്. മുസ്ലിം ഭീകരതയെ ന്യായീകരിക്കാനും ഹിന്ദു വിരുദ്ധ പ്രചാരണം നടത്താനും ഈ സംഘങ്ങള്‍ വിഷയങ്ങള്‍ ഏറ്റെടുക്കാറുണ്ട്. ഇവര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകര്‍ വിവിധ സംസ്ഥാനങ്ങളില്‍ യാത്ര നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. മുസ്ലിം പത്രങ്ങളിലെ രണ്ട് പേര് നിരന്തരം കശ്മീര്‍ യാത്ര നടത്തിയതിന്റെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഒരു ചാനലിലെ മാധ്യമ പ്രവര്ത്തകന് പാക്ക് എംബസ്സി സന്ദര്‍ശിച്ചതും ബന്ധം സ്ഥാപിച്ചതും രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തിനായി സംഘടനയാണ് സിദ്ദിഖിനെ ഡല്‍ഹിയില്‍ നിയോഗിച്ചത്. പോപ്പുലര്‍ ഫ്രണ്ട് മുഖപത്രമായ തേജസ്സിന്റെ ലേഖകനായിരുന്നു. നോട്ട് റദ്ദാക്കലിന് പിന്നാലെ തേജസ് പൂട്ടിയപ്പോള്‍ തത്സമയം സായാഹ്ന പത്രത്തിന്റെ ലേഖകനായി. ഇപ്പോള്‍ ഇടത്-ഇസ്ലാമിസ്റ്റ് അജണ്ടകള്‍ പ്രചരിപ്പിക്കുന്ന അഴിമുഖം ഓണ്‍ലൈന്‍ പോര്ട്ടലിനൊപ്പമാണ്. മാധ്യമ മേഖലയിലെ വിവരങ്ങള്‍ കൈമാറാനും തങ്ങളുടെ അജണ്ടകള്‍ക്കനുസരിച്ച് ഉപയോഗിക്കാന്‍ സാധിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ കണ്ടെത്താനും ഇയാള്‍ക്ക് സംഘടന നിര്‍ദ്ദേശം നല്‍കിയിരുന്നു. നേരിടേണ്ട മാധ്യമ പ്രവര്‍ത്തകരുടെ പട്ടികയും സിദ്ദിഖ് സംഘടനക്ക് നല്‍കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ബന്ധം വെളിപ്പെടുത്താതെ സൗഹാര്‍ദ്ദപരമായാണ് ഇയാള്‍ സഹപ്രവര്‍ത്തകരോട് പെരുമാറിയിരുന്നത്. രാഷ്ട്രീയം സംസാരിക്കുന്നത് പോലും കുറവായിരുന്നു.
വാര്‍ത്തകള്‍ക്ക് സിദ്ദിഖ് പണമൊഴുക്കി
വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തെ കുറിച്ചു മലയാള മാധ്യമങ്ങളില്‍ ഹിന്ദു വിരുദ്ധ വാര്‍ത്തകള്‍ പടച്ചു വിടാനുള്ള പോപ്പുലര്‍ ഫ്രണ്ട് പദ്ധതി നടപ്പാക്കിയതു സിദ്ദിഖിലൂടെയായിരുന്നു. ലേഖകരെ സ്വാധീനിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഫണ്ടും വിനിയോഗിച്ചു. കോടിക്കണക്കിന് രൂപയാണ് സമരങ്ങള്‍ക്കായി പോപ്പുലര്‍ ഫ്രണ്ട് ചെലവഴിച്ചത്. ഇതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുകയാണ്. കലാപത്തില്‍ രക്തസാക്ഷികളായ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ്മയുടെയും ഡല്‍ഹി പൊലീസിലെ രത്തന്‍ ലാലിന്റെയും ക്രൂരമായ കൊലപാതകങ്ങള്‍ മലയാളം മാധ്യമങ്ങളില്‍ ചര്‍ച്ചയാകാതിരുന്നത് ഇയാളുടെ സ്വാധീനത്തിലാണ്. കലാപത്തില്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് വഹിച്ച പങ്കും മുഖ്യധാരാ മലയാള മാധ്യമങ്ങള്‍ മറച്ചുവച്ചു. കേരള ഹൗസിലെ ബീഫ് മെനു േദശീയ വിവാദമാക്കി മാറ്റിയതു സിദ്ദിഖ് കാപ്പന്റെ വര്‍ഗീയ വിഷം ചീറ്റലായിരുന്നു. മറ്റൊരു മാധ്യമ പ്രവര്‍ത്തകനൊപ്പം ചേര്‍ന്നാണ് ബീഫ് വിഷയം ആളിക്കത്തിച്ചത്. കേരള പത്രപ്രവര്‍ത്തക യൂണിയന് ഡല്‍ഹി ഘടകം സര്‍ക്കാര്‍ ഫണ്ട് വെട്ടിപ്പു കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നു ഭാരവാഹികള്‍ രാജിവച്ചൊഴിയുകയും പകരക്കാരെ കിട്ടാത്ത സാഹചര്യമുണ്ടാകുകയും ചെയ്തതു മുതലാക്കിയാണ് സിദ്ദിഖ് കാപ്പന് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. ഹൈക്കോടതിയിലെ കേസിലും വിജിലന്‍സ് അന്വേഷണത്തിലും പെട്ടാലും യൂണിയന് സെക്രട്ടറി എന്ന നിലയിലുണ്ടാക്കാവുന്ന സ്വാധീനവും ഇടപെടലുകളും പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടി ഉപയോഗിക്കാന്‍ വേണ്ടിയായിരുന്നു നീക്കം. സിദ്ദിഖിന്റെ അറസ്റ്റ് മാധ്യമ പ്രവര്‍ത്തകരെ ഞെട്ടിച്ചിട്ടുണ്ട്. ഇയാളുമായി ബന്ധമില്ലെന്ന് വരുത്തിത്തീര്‍ക്കാനും ചിലര്‍ ശ്രമം തുടങ്ങി. സമുഹ മാധ്യമങ്ങളിലെ ഫോട്ടോകള്‍ ഉള്‍പ്പെടെ മാറ്റിയിട്ടുണ്ട്.
Discussion about this post