സുഡാന്: മതത്തെ ഭരണത്തില്‍നിന്നും വേര്‍പ്പെടുത്തി ചരിത്രമെഴുതി ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാന്. മുപ്പത് വര്‍ഷത്തെ ഇസ്ലാമിക ഭരണം അവസാനിപ്പിച്ച് രാജ്യം ജനാധിപത്യത്തിന്റെ കൈപിടിച്ചു. മതവും രാഷ്ട്രീയവും രണ്ടായി തുടരണമെന്ന ധാരണ താല്‍ക്കാലിക സര്‍ക്കാരാണ് കൈക്കൊണ്ടത്. എത്യോപ്യന്‍ തലസ്ഥാനമായ അഡ്ഡിസ് അബാബയില്‍ സുഡാന് പ്രധാനമന്ത്രി അബ്ദള്ള ഹംദോക്കും വിമത സംഘടയായ സുഡാന്‍സ് പീപ്പിള്‍സ് ലിബറേഷന്‍ മൂവ്മെന്റ് നേതാക്കളും ഇത് സംബന്ധിച്ച് കരാറില്‍ ഒപ്പുവെച്ചതായി ധനകാര്യ മാധ്യമസ്ഥാപനം ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സുഡാന്, ഒരു ജനാധിപത്യ രാഷ്ട്രമാകണമെങ്കില്‍ എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. മതവും രാഷ്ട്രീയും വേര്‍തിരിച്ചുള്ള ഒരു ഭരണഘടനയാണ് വേണ്ടത് – നിയമമായ രേഖകള്‍ പറയുന്നു. ദീര്‍ഘകാലം അധികാരത്തിലിരുന്ന ഒമര്‍ അല്‍ ബഷീര്‍ എന്ന ഏകാധിപതിയുടെ പതനത്തോടെയാണ് സുഡാന് സംഘര്‍ഷങ്ങളിലേക്ക് പോയത്. പുതിയ സര്‍ക്കാര്‍ വിമതരുമായി നടത്തിവന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനത്തിന് ശ്രമിക്കുകയായിരുന്നു. ആഴ്ച്ചകള്‍ക്കു മുന്‍പ് സമാധാനം ഉറപ്പുവരുത്താന്‍ ഇരുകക്ഷികളും സമ്മതിച്ചു.
1989ല്‍ ആണ് ഒമര്‍ അല്‍ ബഷീര്‍ അധികാരം നേടിയത്. പിന്നാലെ കടുത്ത ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കി. അല്‍ ഖയീദ പോലെയുള്ള ഭീകരസംഘടനകള്‍ പിന്നാലെ ഇവിടെയെത്തി. 1993ല്‍ തന്നെ അമേരിക്ക, സുഡാനെ ഭീകരവാദികളെ സംരക്ഷിക്കുന്ന രാജ്യം എന്ന ഗണത്തില്‍പ്പെടുത്തിയിരുന്നു. 2017ല്‍ മാത്രമാണ് ഇതിന് പിന്നാലെയുള്ള ഉപരോധങ്ങളില്‍ ഇളവ് വരുത്തിയത്.
Discussion about this post