പൂനെ : മഹാരാഷ്ട്രയിൽ കൊറോണ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് കൈത്താങ്ങായി ആര് എസ് എസ് . പൂനെയില്‍ 450 കിടക്കകളുള്ള കൊറോണ കെയര്‍ സെന്ററിനു തുടക്കമിട്ടു . പരിശീലനം ലഭിച്ച എട്ട് ഡോക്ടര്‍മാര്‍, 25 സ്റ്റാഫുകള്‍ എന്നിവര്‍ 24 മണിക്കൂറും സെന്ററിലുണ്ടാകും.
സമര്‍ത്ഥ് ഭാരത് പദ്ധതി പ്രകാരം കാര്‍വേ നഗറിലെ കാര്‍വ് ഹോസ്റ്റലിലാണ് കൊറോണ കെയര്‍ സെന്റര്‍ തുറന്നത് . പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെയും ജനകല്യാണ്‍ സമിതി വിവേക് വ്യാസ് പീഠത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കേന്ദ്രം ആരംഭിച്ചത് .
കൊറോണ പോസിറ്റീവായ, എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും , ഹോം ക്വാറന്റൈനിന് സ്ഥലമില്ലാത്തതുമായ രോഗികള്‍ക്കുമാണ് പ്രവേശനം നല്‍കുക. ഒരു മുറിയില്‍ മൂന്ന് രോഗികളുണ്ടാകും. രോഗികള്‍ക്ക് ഭക്ഷണം, മരുന്നുകള്‍ എന്നിവ സൗജന്യമായി നല്‍കും .
ഡോക്ടര്‍ നിര്‍ദേശിക്കുന്നതനുസരിച്ച് രോഗിക്ക് 10 മുതല്‍ 12 ദിവസം വരെ ഈ സെന്ററില്‍ കഴിയാം. എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍, അത്യാധുനിക ലൈഫ് സപ്പോര്‍ട്ടിംഗ് സൗകര്യമുള്ള ആംബുലന്‍സില്‍ രോഗിയെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാം. സഹ്യാദ്രി ആശുപത്രിയിലെ മെഡിക്കല്‍ വിദഗ്ധരുടെ സംഘവും രോഗികളെ പരിചരിക്കും. ഒപ്പം കൗണ്‍സിലിംഗും നല്‍കും.
സഹ്യാദ്രി ഹോസ്പിറ്റല്‍, ലോഹ്യ കുടുംബത്തിന്റെ മുകുന്ദ് ഭവന് ട്രസ്റ്റ്, ലക്ഷ്മിനാരായണ് ദേവസ്ഥാന്‍ ട്രസ്റ്റ്, പാരിമല്, പ്രമോദ് ചൗധരി ഫൗണ്ടേഷന്, മഹര്‍ഷി കാര്‍വേ സ്ട്രീ ശിക്ഷണ്‍ സന്‍സ്ഥ എന്നിവ ആര് എസ് എസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും .
Discussion about this post