മഹാരാഷ്ട്രയിലെ നാസികില്‍ ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 22 കോവിഡ് രോഗികള്‍ മരിച്ചു. ഓക്സിജന്‍ ടാങ്കറില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് നാസികിലെ ഡോ.സാക്കിര്‍ ഹുസൈന് ആശുപത്രിയിലാണ് ദാരുണ സംഭവം. ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
കോവിഡ് മഹാമാരി രാജ്യത്ത് കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുകയും ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി നേരിടുകയും ചെയ്യുന്നതിനിടെയാണ് ഉള്ള ഓക്സിജനില്‍ ചോര്‍ച്ചയുണ്ടായി 22 മനുഷ്യ ജീവനുകള്‍ നഷ്ടമായിരിക്കുന്നത്. നാസികിലെ ഡോ.സാക്കിര്‍ ഹുസൈന് ആശുപത്രിയിലാണ് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ദാരുണ സംഭവം. ടാങ്കറില്‍ നിറക്കുന്നതിനിടെയാണ് ഓക്സിജന്‍ ചോര്‍ച്ച തുടങ്ങിയത്.
ഇതോടെ ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം മുടങ്ങി. ഈ സമയത്ത് 170ലധികം രോഗികള്‍ ഓക്സിജന്‍ സഹായത്തോടെ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. ഇതില്‍ വെന്റിലേറ്ററിലുണ്ടായിരുന്ന 22 രോഗികളാണ് മരിച്ചത്. ഓക്സിജന്‍ ചോര്‍ച്ച അടയ്ക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വന്നു. അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയാണ് ഗുരുതരാവസ്ഥയിലുള്ള മുപ്പതിലധികം രോഗികളുടെ ജീവന് രക്ഷിച്ചത്.
ഓക്സിജന്‍ ടാങ്കറില്‍ നിറക്കുന്നതിന് സാങ്കേതിക വൈദഗ്ദ്യമുള്ളവരെ ഉപയോഗിച്ചില്ലെന്നും ഓക്സിജന്‍ വിതരണക്കാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉന്നതതല അന്വേഷണം നടത്തുമെന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെ അറിയിച്ചു.
അങ്ങേയറ്റം ഹൃദയേവദനയുണ്ടാക്കുന്ന ദുരന്തമാണ് നാസികില്‍ സംഭവിച്ചതെന്നും മരിച്ചവരുടെ കുടുംബത്തിന്റ ദുഖ:ത്തില്‍ പങ്കുവചേരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി കൊണ്ട് പറഞ്ഞു. മഹാരാഷ്ട്രയിൽ കോവിഡ് പ്രതിരോധമെല്ലാം അമ്പേ തകർന്ന നിലയിലാണ് ഉള്ളത്.
Discussion about this post