ഭുവനേശ്വർ ; ദുരൂഹത പടർത്തി വീണ്ടും റഷ്യക്കാരന്റെ മരണം. ചൊവ്വാഴ്ചയാണ് റഷ്യക്കാരൻ മില്യാകോവ് സെർജിയെ നങ്കൂരമിട്ട കപ്പലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ജഗത്സിങ്പുർ ജില്ലയിലെ പാരാദിപ് തുറമുഖത്താണു സംഭവം. രണ്ടാഴ്ചക്കിടെ സമാനമായ മൂന്നാമത്തെ മരണമാണിത്.
മരണത്തിന്റെ കാരണം വ്യക്തമല്ല. മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പാരദീപ് തുറമുഖ ചെയര്മാന് പി. എല്‍ ഹരാനന്ദ് വ്യക്തമാക്കി.എംബി അൽദ്നാ കപ്പലിലെ ചീഫ് എൻജിനീയറാണ് മില്യാകോവ്. മുംബൈയിൽനിന്നു ബംഗ്ലദേശിലെ ചിറ്റഗോങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണു കപ്പൽ ഇവിടെ നങ്കൂരമിട്ടത്. മരണത്തിന്റെ കാരണം വ്യക്തമല്ല ഇതിന് മുന്‍പും രണ്ട് റഷ്യന്‍ പൗരന്മാരെ ഒഡീഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
പാവെല്‍ ആന്റോവ്(65) എന്ന നിയമവിദഗ്ദനെ ഡിസംബർ 22ന് ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് മരിച്ച നിലയിലും പാവെലിന്റെ സുഹൃത്ത് ബിഡെനോവി(61)നെ ഡിസംബർ 24ന് അദ്ദേഹത്തിന്റെ മുറിയിൽ മരിച്ച നിലയിലും കണ്ടെത്തിയിരുന്നു.
Discussion about this post