കൊൽക്കത്ത : കഴിഞ്ഞ 36 വർഷമായി, ഇരുട്ടിൽ ജീവിച്ച സക്കീന ഷെയ്ക്കിനും കുടുംബത്തിനും വെളിച്ചമെത്തി. ഇത് പശ്ചിമ ബംഗാളിലെ ഏതോ വിദൂര ഗ്രാമത്തിന്റെ അവസ്ഥയല്ല, കൊൽക്കത്തയിലെ തന്നെ ബ്രഹ്മപൂരിൽ താമസിക്കുന്ന സക്കീനയ്ക്ക് മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ പോലും വൈദ്യുതി ഇല്ലാത്തതിനാൽ അയൽവാസികളെ ആശ്രയിക്കേണ്ടി വന്നിരുന്നു.
36 വർഷമായി വൈദ്യുതി കണക്ഷനില്ലാതെ ജീവിച്ച സക്കീന ഷെയ്ക്കിന്റെയും കുടുംബത്തിന്റെയും കഥയാണിത്. സാമ്പത്തിക പരാധീനത മൂലം വൈദ്യുതി കണക്ഷൻ എടുക്കാൻ ഇവർക്കു കഴിഞ്ഞില്ല. എന്നാൽ വർഷങ്ങൾ കടന്നുപോകവേ വൈദ്യുതിയില്ലാതെ ജീവിക്കുക അത്യന്തം പ്രയാസകരമാണെന്ന് മനസ്സിലാക്കിയതോടെയാണ് കണക്ഷന് വേണ്ടി അപേക്ഷിക്കാൻ തീരുമാനിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാനത്തെ വൈദ്യുതി മന്ത്രി അരൂപ് ബിശ്വാസ് ബ്രഹ്മപൂർ സന്ദർശിച്ചിരുന്നു.
ഈ സമയത്ത് മന്ത്രിയെ സമീപിച്ച് സക്കീന തന്റെ തന്റെ ദുരനുഭവം അദ്ദേഹത്തോട് വിവരിച്ചു. തുടർന്ന് കുടുംബത്തിന് വൈദ്യുതി കണക്ഷൻ നൽകാൻ വൈദ്യുതി വകുപ്പിന് നിർദ്ദേശം നൽകി. ലോക്കൽ കൗൺസിലർ സന്ദീപ് ദാസിന്റെ സഹായത്തോടെ, സക്കീനയുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ നൽകാൻ അധികൃതർ എത്തുകയും ചെയ്തു. “ഞാൻ 36 വർഷമായി ഇവിടെ താമസിക്കുന്നു. വൈദ്യുതി കണക്ഷൻ എടുക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. എന്നാൽ കാലത്തിന്റെ അനിവാര്യത തള്ളിക്കളയാനാവില്ല. അതുകൊണ്ട് എന്റെ അവസ്ഥ മന്ത്രിയെ അറിയിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ”സക്കീന പറഞ്ഞു
Discussion about this post