ന്യൂൽഹി : ഷീജൻ ഖാൻ തന്റെ മകളെ മയക്ക് മരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ചുവെന്ന ആരോപണവുമായി തുനിഷ ശർമയുടെ അമ്മ വനിത ശർമ്മ . ഷീജൻ ഖാന്റെ അമ്മ കഹാക്ഷൻ സെയ്ഫി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു വനിതാ ശർമ്മ . തുനിഷയിൽ നിന്ന് എല്ലാ പണവും വനിതാ ശർമ്മ വാങ്ങാറുണ്ടായിരുന്നുവെന്നും തുനിഷയ്ക്ക് ചെലവഴിക്കാൻ പണം ലഭിച്ചിട്ടില്ലെന്നുമായിരുന്നു കഹാക്ഷൻ സെയ്ഫിയുടെ ആരോപണം.
എന്നാൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മകൾക്ക് മൂന്ന് ലക്ഷം രൂപ കൈമാറിയതായി വനിതാ ശർമ്മ പറഞ്ഞു. “ഞാൻ ഷീജനെ വിടാൻ പോകുന്നില്ല. എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടിരിക്കുന്നു. ഞാൻ ഇവിടെ വന്നത് നീതി കിട്ടാനാണ്. ഷീജനും കുടുംബവും ഇതിൽ പങ്കാളികളാണ്. തുനിഷ എന്റെ ജീവനായിരുന്നു.
അവൾ എന്നിൽ നിന്ന് ഒന്നും മറച്ചു വെച്ചിട്ടില്ല. കഴിഞ്ഞ കുറെ മാസങ്ങളായി അവൾ ഷീജന്റെ കുടുംബവുമായി അടുത്തു. ആ കുടുംബം മുഴുവൻ തുനിഷയെ ഉപയോഗിച്ചു. ഷീജന്റെ അമ്മ പറഞ്ഞു ഞാൻ പണം കൊടുത്തില്ലായെന്ന് . മൂന്ന് മാസം കൊണ്ട് മൂന്ന് ലക്ഷം രൂപ ഞാൻ തുനിഷക്ക് നൽകി. നിങ്ങൾക്ക് എന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് കാണാം.” -വനിതാ ശർമ്മ പറഞ്ഞു. ലഡാക്ക് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ ഷീജൻ ഖാനെ ഇഷ്ടമാണെന്ന് തുനിഷ എന്നോട് പറഞ്ഞു. എന്നാൽ സ്വന്തം ഷോയിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ തുനിഷയോട് പറഞ്ഞു.
ഷീജന്റെ അമ്മയും സഹോദരിമാരും അവളെ സ്വന്തം വീട്ടിൽ നിൽക്കാൻ പോലും അനുവദിച്ചില്ല. ഷൂട്ട് കഴിഞ്ഞ് വന്നാൽ ഞങ്ങൾ നിനക്കു വേണ്ടി ബിരിയാണി ഉണ്ടാക്കി എന്നോ മറ്റെന്തെങ്കിലും ഒഴികഴിവ് പറഞ്ഞോ അവർ അവളെ വിളിക്കാറുണ്ടായിരുന്നു.ഷീജനുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷം അവൾ എറെ ദുഃഖിതയായിരുന്നു .
ഷീജൻ മയക്കുമരുന്ന് കഴിക്കാറുണ്ടെന്നും താനും അത് ചെയ്യാൻ നിർബന്ധിക്കുന്നുണ്ടെന്നും തുനിഷ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തുനിഷയും പുകവലിക്കാൻ തുടങ്ങി. തുനിഷയ്ക്ക് വളർത്തുമൃഗങ്ങളെ ഇഷ്ടമല്ലായിരുന്നു, പക്ഷേ ഷീജന്റെ വീട്ടുകാർ അവൾക്ക് ഒരു നായയെ കൊടുത്തു – വനിതാ ശർമ്മ പറഞ്ഞു.
തുനിഷ കൊല്ലപ്പെട്ടതാകാമെന്നും വനിതാ ശർമ്മ പറയുന്നു. ഷീജൻ അവളെ ദൂരെയുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയത് കൊണ്ടാണ് ഞാൻ ഇത് പറയുന്നത്. അതേസമയം, സെറ്റിൽ നിന്ന് 5 മിനിറ്റ് മാത്രം അകലെയുള്ള ആശുപത്രികളുണ്ടായിരുന്നു. എന്തുകൊണ്ടാണ് അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോകാത്തത്? എന്നും വനിതാ ശർമ്മ ചോദിച്ചു.
Discussion about this post