ലഖ്നൗ: അയോധ്യയിലെ ജയിലിൽ നിന്ന് മോചിതനായ 98 കാരൻ സന്യാസിയെ മധുരം നൽകി ആദരിച്ച് പോലീസ് സൂപ്രണ്ട്. ജില്ലാ ജയിലിൽ അഞ്ച് വർഷം തടവ് അനുഭവിച്ച 98 കാരനായ സന്യാസിയെയാണ് മോചിപ്പിച്ചത്.
മോചിതനായ സന്യാസിയെ ജയിൽ സൂപ്രണ്ട് തന്റെ ഓഫീസിലേക്ക് കൊണ്ടുപോയി ഷാളും വസ്ത്രവും നൽകി ആദരിച്ചു. തുടർന്ന് സൂപ്രണ്ടിന്റെ ജീപ്പിലാണ് സന്യാസിയെ ആശ്രമത്തിലേക്ക് കൊണ്ടുപോയത്. വിമുക്തഭടനും, സന്യാസിയുമായ സാധു റാം സൂറത്തിനെ 2016ൽ ഒരു ആക്രമണ കേസുമായി ബന്ധപ്പെട്ടാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ജയിൽ സൂപ്രണ്ട് ശശികാന്ത് മിശ്ര പറഞ്ഞു. തുടർന്ന് അഞ്ച് വർഷം തടവിന് ശിക്ഷിച്ചു.
2021-ൽ റാം സൂറത്തിന്റെ ശിക്ഷാ കാലാവധി അവസാനിച്ചു. എങ്കിലും, കൊറോണ വൈറസ് കാരണം അദ്ദേഹത്തെ മോചിപ്പിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ പ്രാദേശിക ബിജെപി നേതാവ് ശൈലേന്ദ്ര മോഹൻ മിശ്രയുടെ ഇടപെടലിനെ തുടർന്നാണ് റാം സൂറത്ത് ജയിൽ മോചിതനായത് .
മോശം കാലാവസ്ഥയും പ്രായമായ സന്യാസിയുടെ ശാരീരിക അവസ്ഥയും കണക്കിലെടുത്ത്, ജയിൽ സൂപ്രണ്ട് റാം സൂറത്തിനെ തന്റെ ജീപ്പിൽ അയോധ്യയിലെ ബാബാ രഘുനാഥ് ദാസ് ബാഡി ആശ്രമത്തിലേക്ക് കൊണ്ടുപോയി. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
Discussion about this post