റോം: ഇറ്റലിയിൽ പാകിസ്താൻ കുടുംബം കൊലപ്പെടുത്തിയ 18 കാരിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. തങ്ങളുടെ ഇഷ്ടത്തിന് വിവാഹം കഴിക്കാൻ സമ്മതിക്കാത്തതിനെ തുടർന്നാണ് ഒരു വർഷം മുൻപ് പെൺകുട്ടിയെ വീട്ടുകാർ കൊലപ്പെടുത്തിയത്. കേസിൽ പെൺകുട്ടിയുടെ പിതാവിനെ പാകിസ്താനിൽ നിന്നും അമ്മാവനെ ഫ്രാൻസിൽ നിന്നും അറസ്റ്റ് ചെയ്തു.
പതിനെട്ടുകാരിയായ സമൻ അബ്ബാസ് ഇറ്റലിയിലെ നോവെലേര നഗരത്തിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. തീവ്രമതാനുഭാവികളായ മാതാപിതാക്കൾ മകളെ യൂറോപ്പിൽ വിവാഹം കഴിപ്പിക്കുന്നതിൽ എതിരായിരുന്നു. മകളെ പാകിസ്താനിയെ കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു സമന്റെ മാതാപിതാക്കളുടെ ശ്രമം.
എന്നാൽ ഇതിനിടെ സമന്റെ കാമുകനെക്കുറിച്ച് കുടുംബാംഗങ്ങൾ അറിഞ്ഞു. എന്നിട്ടും പാകിസ്താനിൽ വിവാഹം കഴിപ്പിക്കാൻ അവർ സമ്മർദം ചെലുത്തി വരികയായിരുന്നു. വിസമ്മതിച്ചതോടെ കുടുംബം ഗൂഢാലോചന നടത്തി സമനെ കൊലപ്പെടുത്തുകയായിരുന്നു.
2021 ഏപ്രിലിലിനു ശേഷം സമൻ കാമുകനൊപ്പം ഒളിച്ചോടിപ്പോയെന്ന് വീട്ടുകാർ പറഞ്ഞു പരത്തി. എന്നാൽ ഇതിൽ പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനിടയിൽ സമന്റെ മാതാപിതാക്കൾ മറ്റുള്ള കുടുംബക്കാരെയും മുഴുവൻ ഇറ്റലിയിലേക്ക് കൊണ്ട് പോയി. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തതോടെ സമന്റെ പിതാവ് പാകിസ്താനിലും കൊലപാതകത്തിൽ ഉൾപ്പെട്ട അമ്മാവൻ ഫ്രാൻസിലും അറസ്റ്റിലായി. സമന്റെ മാതാവ് പാകിസ്താനിൽ ഒളിവിലാണ്.
Discussion about this post