കാബൂൾ : അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ വിദേശകാര്യ മന്ത്രാലയത്തിന് പുറത്ത് സ്ഫോടനം . സ്ഫോടനം നടക്കുമ്പോൾ താലിബാനും ചൈനീസ് ഉദ്യോഗസ്ഥരും തമ്മിൽ കൂടിക്കാഴ്ച നടക്കുകയായിരുന്നു. സ്ഫോടനത്തിൽ 20 പേർ മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാബൂൾ സുരക്ഷാ വകുപ്പ് വക്താവ് ഖാലിദ് സദ്രാൻ നിരവധി ആളുകൾ മരിച്ചതായി സ്ഥിരീകരിച്ചു.
സുരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . നേരത്തെ ജനുവരി ഒന്നിന് കാബൂളിലെ സൈനിക വിമാനത്താവളത്തിൽ സ്ഫോടനം നടന്നിരുന്നു. ഇതിൽ 8 പേർക്ക് പരിക്കേറ്റു. ഡിസംബർ 29നാണ് അഫ്ഗാനിസ്ഥാനിലെ താലൂക്ക് പ്രവിശ്യയിൽ സ്ഫോടനം നടന്നത്. ഇതിൽ 4 പേർക്ക് പരിക്കേറ്റു. ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ മേശക്കടിയിൽ വച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത് .
ഡിസംബർ 26ന് ബദക്ഷാൻ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനില്‍ ചൈനീസ് സന്ദര്‍ശകര്‍ താമസിക്കാറുള്ള ഹോട്ടലിനു നേരെയും അക്രമം നടന്നിരുന്നു. ആക്രമിച്ച മൂന്നുപേര്‍ കൊല്ലപ്പെട്ടു. തുടര്‍ച്ചയായ സ്ഫോടനങ്ങളും വെടിയൊച്ചകളും കേട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post