ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് (75) അന്തരിച്ചു. മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്ന അദ്ദേഹം ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാവ് കൂടിയാണ് .അബോധാവസ്ഥയിലാണ് അദ്ദേഹത്തെ എമർജൻസി വാർഡിലേക്ക് കൊണ്ടുവന്നതെന്ന് ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിദഗ്ധർ അറിയിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ പ്രമുഖർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ‘‘അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. ജനാധിപത്യ മൂല്യങ്ങൾക്കായി പോരാടിയ അദ്ദേഹം, പാർലമെന്റിലെ പ്രധാന ദേശീയ ശബ്ദമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും സഹപ്രവർത്തകരെയും അനുശോചനം അറിയിക്കുന്നു’’– രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
‘‘നീണ്ട പൊതുജീവിതത്തിൽ എംപി, മന്ത്രി എന്നീ നിലകളിൽ അദ്ദേഹം വേറിട്ടു നിന്നു. ഡോ. റാം മനോഹർ ലോഹ്യയുടെ ആദർശങ്ങളിൽ അദ്ദേഹം വളരെയധികം പ്രചോദിതനായിരുന്നു. ഞങ്ങൾ തമ്മിലുള്ള ഇടപെടലുകളെ എപ്പോഴും വിലമതിക്കുന്നു’’– പ്രധാമന്ത്രി ട്വീറ്റ് ചെയ്തു.
Discussion about this post