ന്യൂഡൽഹി: അതിർത്തിയിൽ വീണ്ടും തടയണ കെട്ടാനുള്ള നീക്കവുമായി ചൈന. ടിബറ്റിലെ മബ്ജ സാങ്ബോ നദിയിൽ ചൈന പുതിയ അണക്കെട്ട് പണിയുന്നത് വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത് വന്നു. ഉത്തരാഖണ്ഡിലെ കാലാപാനി മേഖലയ്ക്ക് എതിർവശത്താണ് ഈ അണക്കെട്ട് നിർമ്മിക്കുന്നത്.
ജനുവരി 19-ന്, ഡാമിയൻ സൈമൺ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് നിർമ്മാണത്തിലിരിക്കുന്ന ഡാമിന്റെ ഉപഗ്രഹ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്റലിന്റെ ലബോറട്ടറിയിൽ ജോലി ചെയ്യുന്ന ഡാമിയന്റെ ഗവേഷണ താൽപ്പര്യങ്ങളിൽ ജിയോപൊളിറ്റിക്കൽ ഇന്റലിജൻസും അനുബന്ധ അന്വേഷണങ്ങളും ഉൾപ്പെടുന്നു.
“2021 ന്റെ തുടക്കം മുതൽ ചൈന ഈ അണക്കെട്ട് മാബ്ദ ജംഗ്ബോ നദിയിൽ നിർമ്മിക്കാൻ തുടങ്ങി. ത്രിരാഷ്ട്ര അന്താരാഷ്ട്ര അതിർത്തി ഏതാനും കിലോമീറ്റർ അകലെയാണ്. ആ അതിർത്തി ഇന്ത്യയും നേപ്പാളുമായുള്ള ചൈനയുടെ പ്രാദേശിക വിഭജനത്തെ നിർവചിക്കുന്നു. ഈ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ, ഈ പ്രദേശത്തെ നദിയുടെ ജലനിരപ്പ് നിർണ്ണയിക്കാനുള്ള അവകാശം ചൈനയുടെ കൈകളിലായിരിക്കും.” ചിത്രങ്ങൾക്കൊപ്പം ട്വീറ്റിൽ പറയുന്നു.
പുതിയതായി നിർമ്മിച്ച ഈ അണക്കെട്ട് അവർക്ക് സൈനിക താവളം നിർമ്മിക്കാനുള്ള മറയാക്കി മാറ്റാനും ആകും. അണക്കെട്ടുകളുടെ സഹായത്തോടെ നദിയുടെ ഗതി മാറ്റാൻ പോലും ചൈനയ്ക്ക് കഴിയും. ബന്ധപ്പെട്ട പ്രദേശത്തെ ജനങ്ങൾ വലിയ അപകടത്തിലാകും. കാരണം, കുടിവെള്ളമുൾപ്പെടെയുള്ള എല്ലാ ദൈനംദിന പ്രവർത്തനങ്ങൾക്കും പ്രദേശവാസികൾ ആശ്രയിക്കുന്നത് മബ്സ സാങ്ബോ നദിയെയാണ്.
ടിബറ്റിലെ ഉയർന്ന പർവതപ്രദേശത്താണ് മബ്ജ സാങ്ബോ നദി ഉത്ഭവിക്കുന്നത്. പിന്നീട് ഈ നദി അരുണാചൽ പ്രദേശിലൂടെ ഇന്ത്യയിലെത്തി തുടർന്ന് ആസാമിലൂടെയും ബംഗ്ലാദേശിലൂടെയും ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.
Discussion about this post