ഇടുക്കി: ഇടുക്കി കുമളിയ്ക്കടുത്ത് അട്ടപ്പള്ളത്ത് ഏഴ് വയസുകാരനെ ചട്ടുകം ഉപയോഗിച്ച് പൊള്ളലേൽപ്പിച്ച അമ്മ അറസ്റ്റിൽ. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അമ്മയ്ക്കെതിരെ കേസ് എടുത്തത്. ആശുപത്രി വിട്ട ശേഷം കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മറ്റി മുൻപാകെ ഹാജരാക്കും.
ഏഴ് വയസുകാരന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയ പൊലീസ് അമ്മക്കെതിരേ കേസെടുത്തിരുന്നു. അട്ടപ്പളളം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഏഴ് വയസ്സുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. അടുത്ത വീട്ടിൽ നിന്ന് ടയർ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടിയുടെ മൊഴി.രണ്ട് കൈക്കും കാലിനും പൊള്ളലേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കണ്ണിൽ മുളകു പൊടി തേച്ചതായും പറയുന്നു.
സംഭവമറിഞ്ഞ അയൽവാസി പഞ്ചായത്ത് മെമ്പറെയും അങ്കണവാടി ടീച്ചറെയും വിവരമറിയിച്ചതോടെ ക്രൂരതയുടെ വിവരങ്ങൾ പുറംലോകമറിഞ്ഞത്. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്.കുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് അമ്മക്കെതിരെ പോലീസ് കേസെടുത്തത്. നേരത്തെയും പലതവണ അമ്മ ഉപദ്രവിച്ചതായി കുട്ടി പറയുന്നു.
അടുത്ത വീട്ടിൽ നിന്നും ടയർ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടി പറഞ്ഞത്. എന്നാൽ കുട്ടിയുടെ കൃസൃതി സഹിക്കാൻ വയ്യാതെ ചെയ്തുപോയതാണെന്നാണ് അമ്മയുടെ മൊഴി.
Discussion about this post