നൊബേൽ സമ്മാന ജേതാവും പ്രശസ്ത കവിയുമായ പാബ്ലോ നെരൂദ മരിച്ചത് ക്യാൻസർ മൂലമല്ലെന്നും വിഷബാധമൂലമാണെന്നും അന്താരാഷ്ട്ര ഫോറൻസിക് വിദഗ്ധർ . 1973-ലാണ് നെരൂദ മരിച്ചത് ., കാൻസറായിരുന്നു മരണകാരണമെന്നാണ് ഇത്രയും നാൾ വിശ്വസിച്ചിരുന്നത് . എന്നാൽ 30 വർഷത്തിന് ശേഷം അന്താരാഷ്ട്ര ഫോറൻസിക് വിദഗ്ധരാണ് ഞെട്ടിക്കുന്ന വാദം ഉന്നയിച്ചിരിക്കുന്നത് .
കാനഡ, ഡെൻമാർക്ക്, ചിലി എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരാണ് പാബ്ലോ നെരൂദ മരിച്ചത് ക്യാൻസർ മൂലമല്ല, വിഷബാധമൂലമാണെന്ന് പറയുന്നത് . ഈ നിഗമനത്തിലെത്താൻ ഇവർ ഏകദേശം 10 വർഷത്തോളം അന്വേഷണം നടത്തി. റിപ്പോര്‍ട്ട് ചിലി ജഡ്ജിമാര്‍ ക്ക് കൈമാറിയിട്ടുണ്ട്. നെരൂദയുടെ ശരീരത്തിൽ വിഷാംശമുള്ള ബാക്ടീരിയ കണ്ടെത്തിയതായി പറയപ്പെടുന്നു.
സ്വാഭാവികമായി ഒരു ശരീരത്തിലും ഇല്ലാത്തവ. മരണത്തിന് മുമ്പ് അത് അദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. എന്നാൽ താൻ ഇതുവരെ റിപ്പോർട്ട് കണ്ടിട്ടില്ലെന്ന് ചിലിയൻ ജഡ്ജി പൗല പ്ലാസ സാന്റിയാഗോയിൽ പറഞ്ഞു. ശാസ്ത്രജ്ഞർ സമർപ്പിച്ച റിപ്പോർട്ട് വളരെ ദൈർഘ്യമേറിയതാണെന്നും അത് എനിക്ക് അത്ര പെട്ടെന്ന് വായിക്കാൻ കഴിയില്ലെന്നും പൗല പ്ലാസ പറഞ്ഞു. കേസിൽ പാബ്ലോ നെരൂദയുടെ മരണത്തിന്റെ വിചാരണ പുനരാരംഭിക്കുമോ എന്ന് ചോദ്യത്തിനു പ്രതികരിക്കാൻ ജഡ്ജി വിസമ്മതിച്ചു.
അതേസമയം, ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നെരൂദയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പുനഃരാരംഭിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം 1973ൽ ചിലിയിൽ അട്ടിമറി നടന്നപ്പോഴാണ് പാബ്ലോ നെരൂദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . രാജ്യം വിട്ട് മെക്സിക്കോയിലേക്ക് പോകണമെന്ന് നെരൂദ തന്റെ ഡ്രൈവറോട് അന്ന് പറഞ്ഞു. ഇതും പറഞ്ഞ് നെരൂദ തന്റെ സാധനങ്ങൾ വീട്ടിലേക്ക് കൊണ്ടുവരാൻ ഡ്രൈവറെ പറഞ്ഞയച്ചു. എന്നാൽ രാജ്യം വിടുന്നതിന് 5 മണിക്കൂർ മുമ്പ് അദ്ദേഹം മരണപ്പെട്ടു.
Discussion about this post