ന്യൂഡൽഹി : ഒസ്മാനാബാദിന്റെ പേര് ധാരാശിവ് എന്ന് പുനർനാമകരണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ . മുംബൈ ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയത് . ഔറംഗബാദിനെ സാംബാജിനഗർ എന്ന് പുനർനാമകരണം ചെയ്യുന്ന നടപടി ഇപ്പോഴും പരിഗണനയിലാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
2022 ജൂലൈയിൽ ഔറംഗബാദിനെ ‘ഛത്രപതി സംഭാജിനഗർ’ എന്നും ഒസ്മാനാബാദിനെ ‘ധാരാശിവ്’ എന്നും പുനർനാമകരണം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ബോംബെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. മുഹമ്മദ് അഹമ്മദ്, അണ്ണാസാഹേബ് ഖണ്ഡാരെ, രാജേഷ് മോർ എന്നീവരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ആക്ടിങ് ചീഫ് ജസ്റ്റിസ് സഞ്ജയ് ഗംഗാപൂർവാല, ജസ്റ്റിസ് സന്ദീപ് മാർനെ എന്നിവരാണ് ഹർജി പരിഗണിച്ചത്.
ഒസ്മാനാബാദിന്റെ പേര് ‘ധാരാശിവ്’ എന്ന് പുനർനാമകരണം ചെയ്യാൻ അനുമതി ലഭിച്ചതായി കേന്ദ്ര സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് ഹൈക്കോടതിയെ അറിയിച്ചു അതേസമയം, സംസ്ഥാന സർക്കാരിന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രിയഭൂഷൺ കാക്കഡെ ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച് ഹൈക്കോടതി ഫെബ്രുവരി 27ലേക്ക് കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു.
Discussion about this post