കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിനും ഗള്‍ഫ് റിപ്പോര്‍ട്ടര്‍ അരുണ്‍ രാഘവനുമെതിരെ രൂക്ഷവിമര്‍ശനവുമായി അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന് പുത്തന്‍പുരയ്ക്കല്‍. ലോക്ക്ഡൗണ്‍ സമയത്ത് അബുദാബിയിലെ ലേബര്‍ ക്യാമ്പില്‍ മലയാളികള്‍ മുഴുവന്‍ പട്ടിണി കിടന്ന് മരിച്ചുകൊണ്ടിരിക്കുകയാണെന്ന് അരുണ്‍ കണ്ണൂരിലെ വീട്ടിലിരുന്ന് യുഎഇയിലെ ലേബര്‍ ക്യാമ്പില്‍ ചെന്ന് റിപ്പോര്‍ട്ട് ചെയ്യും പോലെ വാര്‍ത്ത നല്‍കിയെന്ന് അദ്ദേഹം ഫേസുബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അഭയ കേസുമായി ബന്ധപ്പെട്ടും അരുണ്‍ ഏഷ്യാനെറ്റില്‍ വ്യാജ വാര്‍ത്ത നല്കി. സിസ്റ്റര്‍ അഭയയുടെ ഏക സഹോദരന് ബിജു നാട്ടില്‍ നിയമ പോരാട്ടം നടത്തി പൈസ ഇല്ലാതെ ആയപ്പോള്‍ ദുബായില്‍ എത്തി ജോലി ചെയ്തു പണം സമ്പാദിച്ചുവെന്നും ഇത് അഭയ കേസ് നടത്താന്‍ വേണ്ടി ആണ് എന്നുമാണ് അരുണ്‍ 2018 മാര്‍ച്ച് 8ന് റിപ്പോര്‍ട്ട് ചെയ്തത്. അഭയ കേസിലെ പ്രതികളുടെ വിടുതല്‍ ഹര്‍ജികള്‍ തള്ളിക്കൊണ്ട് പ്രതികള്‍ വിചാരണ നേരിടുവാന്‍ സിബിഐ കോടതി ഉത്തരവിട്ട ദിവസം ആയിരുന്നു ദുബായില്‍ നിന്നും ഉള്ള വാര്‍ത്ത. അരുണ്‍ രാഘവന്റെ വാര്‍ത്തയില്‍ പറയുന്ന അഭയയുടെ സഹോദരന് കഴിഞ്ഞ 28 വര്‍ഷത്തിനിടയില്‍ അഭയക്ക് നീതി ലഭിക്കുവാന്‍ വേണ്ടി ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ നൂറു കണക്കിന് സമര പോരാട്ടങ്ങങ്ങള്‍ നടത്തിയതില്‍ ഒന്നില്‍ പോലും പങ്കെടുത്തിട്ടില്ല. കൂടാതെ അഭയയ്ക്ക് നീതി ലഭിക്കുവാന്‍ വേണ്ടി സഹോദരന് സ്വന്തം നിലയിലോ ആക്ഷന്‍ കൗണ്‍സിലിനോട് ഒപ്പമോ പ്രവര്‍ത്തിച്ചിട്ടുമില്ല മാത്രമല്ല കേസ് നടത്തിപ്പിന് ഒരു രൂപ പോലും അഭയയുടെ സഹോദരന് മുടക്ക് വന്നിട്ടുമില്ല. ജോമോന് പുത്തന്‍പുരക്കല്‍ വിശദീകരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ യുഎഇ റിപ്പോര്‍ട്ടര്‍ അരുണ്‍ രാഘവന് വാര്‍ത്തകള്‍ വ്യാജമായി നിര്‍മിക്കുവാന്‍ വിദഗ്ദ്ധനാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സൂപ്പര്‍ ഹിറ്റായിരുന്ന ‘ന്യൂഡല്‍ഹി’ സിനിമയിലെ മമ്മൂട്ടിയുടെ റോള്‍ കടത്തിവെട്ടാന്‍ വിദഗ്ദ്ധനാണ് ഇയാള്‍. കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ വന്ന സമയത്ത് അബുദാബിയിലെ ലേബര്‍ ക്യാമ്പില്‍ മലയാളികള്‍ മുഴുവന്‍ പട്ടിണി കിടന്ന് മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഏഷ്യനെറ്റ് ന്യൂസില്‍ വ്യാജ വാര്‍ത്ത കൊടുത്തിരുന്നു. അരുണ്‍ രാഘവന് കണ്ണൂരില്‍ വീട്ടില്‍ ഇരുന്ന്കൊണ്ട്. യുഎഇയിലെ ലേബര്‍ ക്യാമ്പില്‍ ചെന്ന് റിപ്പോര്‍ട്ട് ചെയ്യും പോലെയാണ് വാര്‍ത്ത കൊടുത്തത്. ദുബായിലുള്ള ഏഷ്യനെറ്റ് ന്യൂസിന്റെ ക്യാമറമാനെ ഉപയോഗിച്ച് ഷൂട്ട് ചെയ്തു സാങ്കേതിക വിദ്യയുടെ സഹായത്താല്‍ അരുണ്‍ രാഘവന് അബുദാബിയിലെ ലേബര്‍ ക്യാമ്പില്‍ നിന്നും നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന വ്യാജേനയാണ് വാര്‍ത്ത നല്‍കിയത്.
വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനെതിരെ അബുദാബി പോലീസ് എയ്യാനെറ്റ് ക്യാമറമാന് സുജിത് സുന്ദരേശനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കുകയും ദുബായിയിലെ ഏഷ്യാനെറ്റ് ഓഫീസ് അടച്ചു പൂട്ടി സീല്‍ വെയ്ക്കുകയും ചെയ്തു. അരുണ്‍ രാഘവനെ അബുദാബി പോലീസ് തിരഞ്ഞു കൊണ്ടിരിക്കുകയാണ്. അരുണ്‍ രാഘവന് മറ്റൊരു വ്യാജ വാര്‍ത്ത നിര്‍മിച്ചതും കൂടി പറയാതെ വയ്യ. 2018 മാര്‍ച്ച് 8ന് ദുബായില്‍ നിന്നുള്ള ഏഷ്യാനെറ് ന്യൂസില്‍ സിസ്റ്റര്‍ അഭയയുടെ ഏക സഹോദരന് ബിജു ഈ കാലമത്രയും നാട്ടില്‍ നിയമ പോരാട്ടം നടത്തി പൈസ ഇല്ലാതെ ആയപ്പോള്‍ ദുബായില്‍ എത്തി ജോലി ചെയ്തു പണം സമ്പാദിച്ചുവെന്നും ഇത് അഭയ കേസ് നടത്താന്‍ വേണ്ടി ആണ് എന്നുമാണ് അരുണ്‍ രാഘവന് അന്ന് റിപ്പോര്‍ട്ട് ചെയ്തത്.
അഭയ കേസിലെ പ്രതികളുടെ വിടുതല്‍ ഹര്‍ജികള്‍ തള്ളിക്കൊണ്ട് പ്രതികള്‍ വിചാരണ നേരിടുവാന്‍ സിബിഐ കോടതി ഉത്തരവിട്ട ദിവസം ആയിരുന്നു അരുണ്‍ രാഘവന്റെ ദുബായില്‍ നിന്നും ഉള്ള വാര്‍ത്ത. അരുണ്‍ രാഘവന്റെ വാര്‍ത്തയില്‍ പറയുന്ന അഭയയുടെ സഹോദരന് കഴിഞ്ഞ 28 വര്‍ഷത്തിനിടയില്‍ അഭയക്ക് നീതി ലഭിക്കുവാന്‍ വേണ്ടി ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ നൂറു കണക്കിന് സമര പോരാട്ടങ്ങങ്ങള്‍ നടത്തിയതില്‍ ഒന്നില്‍ പോലും പങ്കെടുത്തിട്ടില്ല. കൂടാതെ അഭയയ്ക്ക് നീതി ലഭിക്കുവാന്‍ വേണ്ടി സഹോദരന് സ്വന്തം നിലയിലോ ആക്ഷന്‍ കൗണ്‍സിലിനോട് ഒപ്പമോ പ്രവര്‍ത്തിച്ചിട്ടുമില്ല മാത്രമല്ല കേസ് നടത്തിപ്പിന് ഒരു രൂപ പോലും അഭയയുടെ സഹോദരന് മുടക്ക് വന്നിട്ടുമില്ല. പ്രതികളോട് വിചാരണ നേരിടുവാന്‍ കോടതി ഉത്തരവിട്ട ആ സമയത്ത് അഭയകേസില്‍ നിരന്തര നിയമ പോരാട്ടം നടത്തിയ എന്റെ പ്രതികരണം ഒരു വരി പോലും ഏഷ്യനെറ്റ് കൊടുക്കാത്തതില്‍ എനിക്ക് പരിഭവം ഇല്ല. പക്ഷെ സ്വന്തം സഹോദരിക്ക് നീതി ലഭിക്കുവാന്‍ വേണ്ടി ഒരു ചെറുവിരല്‍ പോലും അനക്കാത്ത സ്വന്തം സഹോദരനാണ് മൂന്നു പതിറ്റാണ്ടായി നിരന്തരം പോരാട്ടം നടത്തുന്നു എന്ന് ഒരു ഉളുപ്പും ഇല്ലാതെ വ്യാജ വാര്‍ത്ത നിര്‍മിക്കാന്‍ അരുണ്‍ രാഘവന് മാത്രമേ കഴിയൂ. ഏഷ്യാനെറ്റ് ന്യൂസില്‍ എപ്പോഴും നേരോടെ,നിരന്തരം, നിര്‍ഭയം എന്ന് എഴുതി കാണിച്ചതു കൊണ്ട് മാത്രം കാര്യമില്ല, ഇത് പ്രാവര്ത്തികമാക്കിയെങ്കിലേ കാര്യമുള്ളു.
https://www.facebook.com/permalink.php?story_fbid=1652424188254698&id=100004613986035
പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത് മിഷനെതിരെ നേരത്തെ അരുണ്‍ നിരന്തരം വ്യാജവാര്ത്തകള്നല്കിയിരുന്നു. ഗള്‍ഫ് ലേഖകനായ അരുണ്‍കുമാര്‍ പാര്‍ട്ടി ഗ്രാമമായ കരിവെള്ളൂരിലെ വീട്ടിലിരുന്നാണ് ഗള്‍ഫില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന വ്യാജേനയാണ് ഓരോ ദിവസവും പുതിയ നുണകള്‍ വാര്‍ത്തയായി നല്യിയിരുന്നത്. ഇതിനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും രംഗത്തെത്തിയിരുന്നു.
വ്യാജവാര്‍ത്തയ്ക്ക് പിന്നില്‍ ചില ചാനല്‍ വൈറസുകളാണെന്ന് മുരളീധരന് പറഞ്ഞു. നട്ടാല്‍ മുളയ്ക്കാത്ത നുണയാണ് മാധ്യമങ്ങള്‍ നടത്തുന്നത്. നുണ പ്രചാരണം തൊഴിലാക്കിയിരിക്കുന്ന ചിലരുണ്ട്. ചില മാധ്യമ പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം ഇറങ്ങിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും പ്രമുഖ മാധ്യമമെന്ന് അവകാശപ്പെടുന്നവര്‍ വരെ ഇതിന് പിന്നിലുണ്ട്. ഗള്‍ഫിലെ വാര്‍ത്ത നല്കുന്ന ഒരു മാധ്യമ പ്രവര്ത്തകന് നാട്ടിലിരുന്നാണ് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നത്. ഇയാള്‍ നാട്ടിലിരുന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന യാഥാര്‍ത്ഥ്യം പ്രേക്ഷകരോട് വെളിപ്പെടുത്തണം. ഇത്തരം വൈറസുകളെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ കൊവിഡ് വൈറസിനേക്കാള്‍ മാരകമായ വൈറസുകളെ പടര്‍ത്താനാണ് ചില ആളുകള്‍ ശ്രമിക്കുന്നത്. കുവൈറ്റില്‍ ഇന്ത്യന്‍ വിമാനത്തിന് സര്‍വ്വീസ് നടത്താന്‍ അനുമതി ലഭിച്ചില്ലെന്നായിരുന്നു ആദ്യ പ്രചരണം. എന്നാല്‍ അടുത്ത ദിവസം തന്നെ കേരളത്തിലേക്ക് കുവൈറ്റില്‍ നിന്നുള്ള സര്‍വ്വീസ് നടന്നു. കുപ്രചരണം അവസാനിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ എന്നിട്ടും തയ്യാറായില്ല. ഖത്തറില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന സര്‍വ്വീസ് സംബന്ധിച്ചായിരുന്നു അടുത്ത പ്രചാരണം. ഖത്തറിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ സര്വ്വീസെന്നായിരുന്നു ചാനല്‍ വാര്‍ത്തകള്‍. വി. മുരളീധരന് അന്ന് പറഞ്ഞു.
Discussion about this post