ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ ശ്രീരാമനുമായി താരതമ്യം ചെയ്തതിലൂടെ ഹൈന്ദവ ഈശ്വര സങ്കൽപ്പത്തെയാണ് കോൺഗ്രസ് അപമാനിച്ചതെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). മുതിർന്ന നേതാവ് സൽമാൻ ഖുർഷിദിന്റെ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാപ്പ് പറയണമെന്നും വിഎച്ച്പി നേതാവ് വിനോദ് ബൻസാൽ ആവശ്യപ്പെട്ടു.
“കോൺഗ്രസ് രാമന്റെ അസ്തിത്വം നിഷേധിക്കുകയും സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തവരാണ് . അങ്ങനെയുള്ള ഒരാളുമായി ശ്രീരാമനെ താരതമ്യം ചെയ്യുന്നത് കോൺഗ്രസിന് യോജിച്ചതല്ല. ഇത് കോൺഗ്രസിന്റെ അവസാനമാണ്, ‘ ബൻസാൽ പറഞ്ഞു. വിധി അടുക്കുമ്പോൾ, ബുദ്ധി വിരുദ്ധമായി പ്രവർത്തിക്കുന്നു. അതിൽ കോൺഗ്രസ് ലജ്ജിക്കണമെന്നും ബൻസാൽ പറഞ്ഞു. ഷെഹസാദ് പൂനാവാലയും കോൺഗ്രസിനെതിരെ രംഗത്തെത്തി.
ഹിന്ദു അസ്തിത്വത്തിന് തന്നെ ഇത് അപമാനമാണെന്നായിരുന്നു പൂനാവാലയുടെ ട്വീറ്റ്. രാഹുലിനെ രാമനോട് ഉപമിച്ചത് മാത്രമല്ല, ഖുര്‍ഷിദ് സ്വയം ഭരതനായിട്ടാണ് കരുതുന്നത്. അത് ശരിക്കും ഞെട്ടിക്കുന്നതാണ്. മറ്റേതെങ്കിലും മതത്തിലെ ദൈവങ്ങളുമായി മറ്റുള്ളവരെ താരതമ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോയെന്നും പൂനാവാല ചോദിച്ചു. തപസ്യ ചെയ്യുന്ന യോഗിയെപ്പോലെയാണ് രാഹുൽ ഗാന്ധി എന്നാണ് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പറഞ്ഞത് .
‘ശ്രീരാമൻ യാത്ര ചെയ്യാത്ത ഇടങ്ങളിൽ രാമന്റെ പാദുകങ്ങൾ എത്തിക്കുന്നു. ഇപ്പോൾ ആ പാദുകങ്ങൾ യുപിയിൽ എത്തിയിട്ടുണ്ട്. രാമന്റെ പാദുകങ്ങൾ എത്തിക്കുന്നത് പോലെ രാഹുൽ ഗാന്ധി എത്താത്ത ഇടങ്ങളിൽ അദ്ദേഹത്തിന്റെ പാദുകങ്ങൾ ഞാൻ എത്തിക്കും’ എന്നാണ് സൽമാൻ ഖുർഷിദ് പറഞ്ഞത്.
Discussion about this post