പാറ്റ്ന : ബീഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പെ ഹത്രാസും കര്‍ഷക സമരവും പൗരത്വഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങളും പ്രതിപക്ഷം വിവാദമാക്കിയെങ്കിലും ഇതൊന്നും ബിജപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബാധിക്കില്ലെന്ന് സര്‍വേ ഫലങ്ങള്‍. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണത്തിലേറുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
വരുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ്കുമാര്‍ നേതൃത്വം നല്കുന്ന എന്‍ഡിഎ അധികാരത്തില്‍ വരുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അഭിപ്രായ സര്‍വേകള്‍ നല്കുന്ന സൂചനകളും അങ്ങനെയാണ്. ഇപ്പോള്‍ എന്‍ഡിഎക്ക് ഭൂരിപക്ഷം കിട്ടിയാലും ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാവുമെന്നാണ് സര്‍വേകള്‍ പറയുന്നത്. മിക്ക സര്‍വേകളിലും ഭരണമുന്നണിക്ക് തുടര്‍ച്ച പ്രവചിക്കുന്നു.
ബംഗാള്‍, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ബീഹാര്‍ തെരഞ്ഞെടുപ്പിനെ അതീവ പ്രാധാന്യത്തോടെയാണ് ബിജെപി കാണുന്നത്. ബിഹാറില്‍ ഭരണം എന്‍ ഡി എ സഖ്യത്തിന് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപി കൂടുതല്‍ ശക്തരാകും.
2015 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായിരുന്നു ഏറ്റവും കൂടുതല്‍ വോട്ട് ശതമാനം(24.42%). അഞ്ച് വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് ശക്തമായ വേരോട്ടം നടത്താന്‍ ബിജെപിക്കായത് വോട്ട് ശതമാനം വര്‍ധിപ്പിക്കും എന്നാണ് കരുതുന്നത്. പത്തുവര്‍ഷം മുമ്പുവരെ ബിജെപിക്ക് കാര്യമായ വേരോട്ടമില്ലാത്ത മേഖലയായിരുന്നു ബീഹാര്‍. പക്ഷേ ലാലു പ്രസാദ് യാദവിന്റെ അഴിമതി ഭരണവും, നിതീഷ്കുമാറിന്റെ രാഷട്രീയ കാലുമാറ്റവും എല്ലാം ചേര്‍ന്ന് അവിടെ ഇപ്പോള്‍ ബിജെപിക്ക് അനുകൂലമായിരിക്കുകയാണ്.
ബിഹാറില്‍ എന്‍.ഡി.എ സഖ്യം അധികാരം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. ജനതാദള്‍ (യു)വും ബിജെ.പിയും നേതൃത്വം നല്കുന്ന മുന്നണിക്ക് 243 അംഗ സഭയില്‍ 133നും 143നും ഇടയില്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് ലോക്നീതി-സി.എസ്.ഡി.എസ് സര്‍വേയില്‍ വ്യക്തമാക്കുന്നത്. ആര്.ജെ.ഡിയും കോണ്‍ഗ്രസും നേതൃത്വം നല്കുന്ന മഹാസഖ്യത്തിന് 88നും 98നും ഇടയില്‍ സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. എന്‍.ഡി.എക്ക് 38 ശതമാനവും പ്രതിപക്ഷ സഖ്യത്തിന് 32 ശതമാനവും വോട്ട് നേടാനാകുമെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു.
മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം ഒക്ടോബര്‍ 28നും രണ്ടും മൂന്നും ഘട്ടങ്ങള്‍ നവംബര്‍ മൂന്നിനുമാണ്. ഒന്നാം ഘട്ടത്തില്‍ 16 ജില്ലകളിലെ 71 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ പത്തിനാണ് ഫലപ്രഖ്യാപനം. ബിജെപിയും ജെഡിയും അടങ്ങുന്ന എന്‍ഡിഎയും ആര്‍ജെഡി – കോണ്‍ഗ്രസ് സഖ്യം നയിക്കുന്ന വിശാല സഖ്യവുമാണ് മത്സരരംഗത്തുള്ളത്. കോവിഡ്-19 ഭീഷണി തുടരുന്നതിനിടെ രാജ്യത്ത് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് ബീഹാറിലേത്.
Discussion about this post