തിരുവനന്തപുരം ; കലോല്‍സവങ്ങളില്‍ ടെണ്ടര്‍ നല്‍കില്ലെന്നും തീരുമാനിച്ചതിന് പിന്നാലെ . തൃശൂരില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ സ്കൂള്‍ ശാസ്ത്രമേള പാചകത്തില്‍നിന്ന് ഒഴിഞ്ഞതായും പഴയിടം മോഹനൻ നമ്പൂതിരി. കലോത്സവ ഭക്ഷണ പന്തിയിൽ നോൺവെജ് വിളമ്പാത്തതിൽ അദ്ദേഹത്തിനെതിരെ നടത്തിയ ജാതീയ പരാമർശം വലിയ വിവാദമായിരുന്നു. തൊട്ടുപിന്നാലെയാണ് കലോത്സവത്തിന് ഇനി ഭക്ഷണ പാചകത്തിന് താൻ ഇല്ലെന്ന് പഴയിടം അറിയിച്ചത്.
ഇതുവരെയില്ലാത്ത ഭയത്തോടെയാണ് താൻ ഇത്തവണ കലോത്സവത്തിൻറെ അടുക്കള കൈകാര്യം ചെയ്തതെന്നാണ് പഴയിടം വ്യക്തമാക്കിയത്. ഭക്ഷണത്തിലും ജാതി തിരിച്ചുള്ള വിവാദങ്ങള്‍ വേദനയുണ്ടാക്കിയതായെന്ന് പഴയിടം പറഞ്ഞിരുന്നു. ബ്രാഹ്മണനായതിനാലാണ് പഴയിടം മോഹനന് നമ്പൂതിരി കലോല്‍സവത്തില്‍ മാംസാഹാരം ഒരുക്കാത്തത് എന്നായിരുന്നു അദ്ദേഹത്തിനെതിരെ ഉയര്‍ന്ന കടുത്ത പരാമര്‍ശങ്ങൾ. ഇക്കാരണം കൊണ്ടാണ് വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരുന്ന കലോല്‍സവ പാചകത്തില്‍നിന്ന് പിന്മാറാന് അദ്ദേഹം തീരുമാനിച്ചത്.
വിവാദത്തെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. എന്നാൽ അടുത്ത വർഷത്തെ കലോത്സവത്തിന് നോൺവെജ് ഭക്ഷണം ഉൾപ്പെടുത്തുമെന്നാണ് വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പിൻറെ പ്രതികരണം. നോൺവെജ് വിഭവങ്ങള്‍ വരും വര്‍ഷങ്ങളില്‍ കലോല്‍സവ ഊട്ടുപുരയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്നാണ് വിവാദത്തിൻറെ തുടക്കത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചത്. ഇന്നലെ സമാപന സമ്മേളനത്തിലും ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ചിരുന്നു.
ആദ്യമായി വിവാദം കേട്ടതിനാലാണ് അദ്ദേഹത്തിന് ഇത്രയും വിഷമമുണ്ടായതെന്നാണ് മന്ത്രിയുടെ മറ്റൊരു പ്രതികരണം. പരാതികളില്ലാതെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചയാളാണ് പഴയിടം. ഏറ്റവും ഭംഗിയായി തന്റെ ചുമതല വഹിച്ചെന്നും പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ഭക്ഷണം നല്‍കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പഴയിടമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി .
Discussion about this post